ബാലചന്ദ്രന്‍ ചുള്ളിക്കാട് …

മലയാള കവിതയിലെ ‘ക്ഷുഭിതയൗവനം’ ബാലചന്ദ്രൻ ചുള്ളിക്കാടിന് ഇന്ന് 66-ാം പിറന്നാൾ ….

“ചൂടാതെ പോയ് നീ, നിനക്കായി ഞാൻ ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ….” തുടങ്ങി എന്നുമെന്നെന്നും ഓർത്തു വയ്ക്കാൻ ഒരുപിടി പ്രണയ കവിതകൾ കുറിച്ചിട്ട,
ഒരു കാലത്ത് കലാലയ മനസുകളുടെ ആരാധനാ മൂർത്തിയായിരുന്ന കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട്.

സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി.
മലയാള കവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു. പല തൊഴിലുകൾ ചെയ്ത ശേഷം1987‌ ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി
ജോലിയിൽ പ്രവേശിച്ചു. 1999 ൽ ബുദ്ധമതം സ്വീകരിച്ചു. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.

ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശ ഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു.
പ്രധാന കൃതികള്‍ : 18 കവിതകള്‍, അമാവാസി, ഗസല്‍, ഡ്രാക്കുള, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാ പരിഭാഷകള്‍, പ്രതിനായകന്‍,
,ചിദംബരസ്മരണ, ഹിരണ്യം….

1990 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്കൃതി അവാർഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരിൽ ഒരവാർഡും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2001 ൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചെങ്കിലും ബാലചന്ദ്രൻ സ്വീകരിച്ചില്ല. തന്‍റെ വായനക്കാരേയോ , സമൂഹത്തേയോ
സ്വാധീനിക്കാനായി ബോധപൂര്‍വ്വമായ യാതൊരു ശ്രമങ്ങളും നടത്താത്ത , ഇന്നും മലയാള കവിതയിലെ ജ്വലിക്കുന്ന ക്ഷുഭിതയൗവനവും , ധിക്കാരിയുമായ ചുള്ളിക്കാടിന് ഹൃദയം
നിറഞ്ഞ ജന്മദിനാശംസകള്‍ …….

“ചില കവികള്‍ ഇന്നത്തെ
മന്ത്രിമാരെപ്പലെയാണ്.
അവര്‍ക്ക് ഗണ്‍മാന്‍മാരുണ്ട്
അവരെ ആരെങ്കിലും കൂവിയാല്‍
ഗണ്‍മാന്‍മാര്‍ വെടിവെച്ച് കൊല്ലും
ഒരു ദിവസം ഭ്രാന്തിളകിയ
സ്വന്തം ഗണ്‍മാന്റെ വെടിയേറ്റ്
അവര്‍ മരിച്ചുവീഴാനും മതി.

ചില കവികള്‍
എല്‍ .ഐ .സി ഏജന്റുമാരെപ്പോലെയാണ്
അവരെ കാണുമ്പോള്‍
മരണത്തെക്കുറിച്ചോര്‍ത്ത്
മറ്റുള്ളവര്‍ മുങ്ങിക്കളയും…”

This entry was posted in movie. Bookmark the permalink.

ഒരു അഭിപ്രായം ഇടൂ